കൊച്ചി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സൗത്ത് പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഗായകൻ വേടന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ട് പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ സംഗീത പരിപാടിക്കെതിരെയാണ് പോലീസ് നടപടി. ‘ആസാദി പാട്ടും പ്രതിഷേധവും – നമ്മളും അവർക്കൊപ്പം’ എന്ന പേരിലായിരുന്നു പരിപാടി നടത്തിയത്.
അനുമതിയില്ലാതെ പരിപാടി; ഗതാഗതം തടസ്സപ്പെട്ടെന്ന് എഫ്.ഐ.ആർ
പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആൾക്കൂട്ടം സംഘടിപ്പിക്കുകയും പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് കേസെടുക്കാൻ കാരണമായി എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നത്. പരിപാടി സംഘടിപ്പിക്കുന്നതിന് മുൻകൂട്ടി അനുമതി തേടുകയോ പോലീസിന് നോട്ടീസ് നൽകുകയോ ചെയ്തിരുന്നില്ലെന്ന് സൗത്ത് പോലീസ് വ്യക്തമാക്കുന്നു.
വേടന്റെ മാനേജർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാനേജരുടെ പേര് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന മറ്റുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖരുടെ പങ്കാളിത്തം
നിരവധി ആളുകളാണ് വേടന്റെ പ്രതിഷേധ സംഗീതത്തിൽ പങ്കാളികളാകാൻ പനമ്പിള്ളി നഗറിലേക്ക് എത്തിയത്. വേടനെ കൂടാതെ താഴെ പറയുന്ന പ്രമുഖരും പരിപാടിക്ക് ഐക്യദാർഢ്യവുമായി എത്തിയിരുന്നു:
- സി.കെ. വിനീത് (മുൻ ഇന്ത്യൻ ഫുട്ബോൾ താരം)
- ഗബ്രി (റാപ്പർ)
- അലോഷി (ഗായകൻ)
- കെ.കെ. ഷാഹിന (മാധ്യമപ്രവർത്തക/സാമൂഹിക പ്രവർത്തക)
- മനീഷാ രാധാകൃഷ്ണൻ
- നവമി (എഴുത്തുകാരി)
ഡൽഹിയിൽ വിദ്യാർത്ഥി സമരം അതിശക്തമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ കോണുകളിലും പ്രക്ഷോഭങ്ങൾ തുടരുകയാണ്.














Leave a Reply