കാസർകോട്: മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കുമ്പള പൊലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി സോഷ്യൽ മീഡിയ താരം ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന എസ്.ആർ. ധന്യ. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും ട്രോളുകളും പ്രചരിക്കുകയാണെന്നും താൻ ജയിലിലല്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം വ്യക്തമാക്കി.
തന്റെ പേരിൽ മാതാപിതാക്കളെ വിളിച്ച് ആളുകൾ ബുദ്ധിമുട്ടിക്കുകയാണെന്നും ധന്യ വീഡിയോയിൽ പറയുന്നു. കാസർകോട് ഡിവൈഎസ്പി ഓഫീസിലെത്തിയ സമയത്താണ് താരം ഈ ഇൻസ്റ്റഗ്രാം വീഡിയോ പകർത്തിയത്.
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം:
“ഭഗവാനെ… എല്ലാവരും ചേർന്ന് എന്റെ അച്ഛനെയും അമ്മയെയും വിളിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ഹെലൻ ഓഫ് സ്പാർട്ട പൊലീസ് സ്റ്റേഷനിലായി, ജയിലിലാണ്, എന്നെ തൂക്കിക്കൊന്നു എന്നെല്ലാം പറഞ്ഞാണ് വിളിക്കുന്നത്. ഞാൻ എന്റെ പഞ്ചിൽ (മാസ് ഡയലോഗിൽ) തന്നെ കുത്തിയിരിക്കുകയാണ്. വിശദവിവരം പറഞ്ഞ് പിന്നീട് വീഡിയോ ചെയ്യുന്നതായിരിക്കും. നിലവിൽ ഡിവൈഎസ്പിയുടെ ഓഫീസിൽ ആവശ്യത്തിന് വന്നിരിക്കുകയാണ്. ഇതിന് ശേഷം ബാക്കി കാര്യങ്ങൾ വ്യക്തമാക്കാം.” – ധന്യ പറഞ്ഞു.
കുമ്പള പൊലീസിന്റെ നടപടി:
കഴിഞ്ഞ ജൂലൈ ഒന്ന് ബുധനാഴ്ചയാണ് മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് ധന്യയ്ക്ക് എതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് അണങ്കൂരിൽ വെച്ച് പൊലീസിനെ കണ്ട് വാഹനം നിർത്താതെ പോയ ധന്യയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പുലർച്ചെ രണ്ട് മണിയോടെ കുമ്പള ബന്തിയോട് ഭഗവതി നഗറിൽ നിന്നാണ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ധന്യ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും ട്രോളുകളുമാണ് താരത്തിനെതിരെ ഉയരുന്നത്. ഇതിന് മറുപടിയുമായാണ് ഇപ്പോൾ താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.














Leave a Reply