രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; 13 വര്‍ഷമായി കിടപ്പിലായ ഹരീഷ് റാണയുടെ വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാമെന്ന് സുപ്രീംകോടതി

ദില്ലി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 13 വര്‍ഷമായി കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. വൃദ്ധ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് കോടതി അനുമതി നല്‍കിയത്. യന്ത്രസഹായത്തോടെ മാത്രം ജീവന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നല്‍കി വരുന്ന വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2018ലാണ് രാജ്യത്ത് ദയാവധം നിയമപരമാക്കിയിട്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നത്. അതിന് ശേഷമുള്ള ആദ്യ വിധിപ്രസ്താവമാണിത്. 2013ലാണ് ഹരീഷ് റാണെയ്ക്ക് അപകടം സംഭവിച്ചത്. ഛണ്ഡീഗഢിലെ കോളേജില്‍ സിവില്‍ എഞ്ചിനീയറിം?ഗ് വിദ്യാര്‍ത്ഥിയായിരുന്ന ഹരീഷ് റാണെയ്ക്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. നീണ്ട 13 വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുകയാണ് റാണെ.

Leave a Reply

Your email address will not be published. Required fields are marked *