ആരിഫ് ഹുസൈന്റെ കൊലപാതകം; കേസ് അന്വേഷണം സിസിബിക്ക് കൈമാറി, ആറ് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ്

തലപ്പാടി: തൊക്കോട്ട് മേല്‍പ്പാലത്തില്‍ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘമാണെന്നു സ്ഥിരീകരിച്ച് പൊലീസ്. കൊലപാതകത്തിനു ശേഷം ബംഗ്‌ളൂരുവിലേയ്ക്ക് രക്ഷപ്പെട്ട സംഘത്തെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് എ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. മംഗ്‌ളൂരു, കുദ്രോളി സ്വദേശിയും ഉള്ളാള്‍, അജ്ജിനടുക്ക, മുളുഗുഡ്ഡയില്‍ താമസക്കാരനുമായ ആരിഫ് ഹുസൈന്‍ എന്ന താബ്ലറ്റ് ഹാരിഫ് (42) വെള്ളിയാഴ്ച പുലര്‍ച്ചെ തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഹാരിഫ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് കൊലയാളി സംഘം എത്തിയത്. പ്രസ്തുത കാര്‍ വിട്ട്‌ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കാറിന്റെ ഉടമസ്ഥനായ മലയാളിയെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *